ഇറ്റലിയിൽ ചരിത്രനേട്ടം; 'സുഹൃത്ത്' മെലോണിക്ക് ആശംസയുമായി പ്രധാനമന്ത്രി മോദി
ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന നേതാവെന്ന അപൂർവ്വ നേട്ടം കൈവരിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അഭിനന്ദിച്ചു. ഈ ചരിത്രനേട്ടം ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
മെലോണിയെ തന്റെ "സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അവരുടെ സൗഹൃദം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധമായ ഭാവിക്കായി ഇറ്റലിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായ എന്റെ സുഹൃത്ത് മെലോണിക്ക് അഭിനന്ദനങ്ങൾ. ഈ നാഴികക്കല്ല് ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഇന്ത്യ-ഇറ്റലി ബന്ധം ദൃഢമാക്കുന്നതിൽ അവരുടെ സൗഹൃദം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വിജയങ്ങൾ ആശംസിക്കുന്നു," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.